2019 ജൂലൈ 25, വ്യാഴാഴ്‌ച

ഭ്രാന്തൻ എന്ന ബുദ്ധിജീവി

എന്നും ഈ ലോകത്തിന്റെ കാഴ്ചകൾ അങ്ങനെ തന്നെയായിരുന്നോ. എന്തോ അത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സിൽ തന്നെ കിടക്കുന്നു
നേരം പുലരുന്നു ആ നഗരത്തിൽ ഒരു  വലിയ മരത്തിന്റെ ചില്ലകൾക്കുള്ളിലൂടെ സൂര്യൻ ഉദിച്ചു വരുന്നതും നോക്കി അയാൾ അട്ടഹസിച്ചു . കച്ചറകൾ പെറുക്കി കൊണ്ട് മരത്തിന്റെ അടിയിലേക്ക് നടന്നു വരുന്നു എന്നിട്ട് ചുറ്റും നോക്കി  ശേഷം ആ മരചുവട്ടിൽ അയാൾ ഇരുന്നു. സലീംക്ക പതിവുപോലെ കട തുറന്നിരിക്കുന്നു അവിടെ ചായയും കുടിച്ചു നാട്ടുകാർ . ആ സദസ്സിലേക്ക് ജലീൽ എന്ന രാഷ്ട്രീയക്കാരൻ കടന്നു വന്നു
ജലീൽ :സലീംക്ക സുഖതന്നെയല്ലേ
സലീംക്ക :ആ മോനെ
ജലീൽ :ആ ഭ്രാന്തൻ പതിവുപോലെ ഉണ്ടല്ലോ ഇന്നും
സലീംക്ക :അയാൾ കുറച്ചേ ആയല്ലോ നമ്മുടെ നാട്ടിൽ
ജലീൽ :പക്ഷെ ആ പാവം മനുഷ്യനെ കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും  ഇല്ല
സലീംക്ക :അത് ശരിയാണ്
ജലീൽ അവിടെ  ചായ കുടിച്ചും  പത്രം വായിച്ചും  ഇരിക്കുകയാണ്
ആ സമയം........
സലീംക്ക :എന്താടോ ജലീലെ ഇന്ന് ഈ നേരത്തു
ജലീൽ :അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ ഇന്ന് ഇവിടെ നമ്മുടെ കർഷകർക്ക് വേണ്ടി ഞാൻ ഒരു സമരം ആഹ്വാനം ചെയ്തിട്ടുണ്ട്
സലീംക്ക :നീ അല്ലെങ്കിലും നമ്മുടെ നാടിനു അഭിമാനം തന്നെയാണ്
ജലീൽ :കൂടുതൽ പറഞ്ഞു പുകഴ്ത്തല്ലേ ചിലപ്പോൾ മോശക്കാരനായാല്ലോ 
സലീംക്ക :ഞാൻ ഒരാൾ പറഞ്ഞത് കൊണ്ട് നീ മോശക്കാരനാവില്ല. കാരണം ഇവിടെ എത്ര രാഷ്രീയ നേതാക്കന്മാർ ഉണ്ട് അവർ ആരും ചെയ്യാത്ത പല നല്ല കാര്യങ്ങളും  നീ ഇവിടെ ചെയ്യുന്നുണ്ടല്ലോ
ജലീൽ :അതൊക്കെ ഇവിടെ ആര് നോക്കുന്നു മറ്റുള്ളവരുടെ കയ്യടി വാങ്ങാൻ വേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ല എനിക്ക് അതിൽ താല്പര്യവുമില്ല. എങ്കിൽ ശരി സലീംക്ക സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ പോട്ടെ
സലീംക്ക :എങ്കിൽ ശരി മോനെ
ആ മരച്ചുവട്ടിൽ നിന്ന് ഇതെല്ലാം നോക്കി  ഭ്രാന്തനായ മനുഷ്യൻ ചിരിക്കുന്നു  ഭ്രാന്തനായ മനുഷ്യന്റെ എതിർവശമായി ഒരു സമരപന്തൽ നിലകൊള്ളുന്നുണ്ട്. അവിടേക്കു ജലീൽ കടന്നു വരുന്നു പന്തലിന്റെ ഉള്ളിൽ ഇരിക്കുന്ന ആളുകൾ അയാളെ കണ്ടതും എഴുന്നേറ്റു നിന്നു
ജലീൽ :എന്താ നിങ്ങൾ കാണിക്കുന്നത് എല്ലാവരും അവിടെ ഇരിക്കൂ ഞാനും നിങ്ങളിൽപ്പെട്ടവൻ തന്നെയാണ് ഇന്ന് നമ്മൾ നമ്മുടെ ആവശ്യങ്ങൾ സർക്കാരിൽ നിന്ന് നേടി എടുക്കുക തന്നെ ചെയ്യും
ദിവാകരൻ :അത് ഞങ്ങൾക്ക് അറിയാം നിങ്ങളെ പോലെ ഉള്ള ഒരു നേതാവ് ഞങ്ങളുടെ കൂടെ ഉണ്ടാവുമ്പോൾ ഞങ്ങൾക്ക് അത് ഒരു ധൈര്യം തന്നെയാണ് 
ഈ വാക്കുകൾ ദിവാകരൻ ചേട്ടൻ പറയുന്നത് കേട്ടിട്ടാണോ ആ ഭ്രാന്തൻ വല്ലാതെ പൊട്ടി ചിരിക്കുന്നു. സമരം എല്ലാം അതിന്റെ മുറക്ക് അവിടെ നടന്നു കൊണ്ടിരുന്നു  അവിടെ ഒരു പോലീസ് വണ്ടി വന്നു നിന്നു. ഏതാനും സമയങ്ങൾ കടന്നു പോയി . നഗരത്തിന്റെ തിരക്കുകൾ കൂടി കൊണ്ടിരുന്നു. അല്പ സമയത്തിന് ശേഷം ആ ഭ്രാന്തൻ ഇരിക്കുന്ന സമീപത്തുള്ള ബസ്റ്റോപ്പിൽ ബസ് വന്നു നിന്നു. അതിൽ നിന്നും ഒരു വൃദ്ധയായ സ്ത്രീ ഇറങ്ങി  ആ സ്ത്രീ റോഡ് ക്രോസ്സ് ചെയ്യുന്ന സമയം രണ്ടു ന്യൂജെൻ പിള്ളേര് ബൈക്ക് കൊണ്ട് വന്നു. വണ്ടി നിയന്ത്രണം വിട്ടു ആ വൃദ്ധയായ സ്ത്രീയെ ഇടിച്ചു. അവിടെ ആളുകൾ ഓടി കൂടി 
ജലീൽ :ആ പിള്ളേരെ പിടിക്ക് സാറുമാരെ
പോലീസും ആളുകളും ആ പിള്ളേരെ പിടിച്ചു 
ജലീൽ :നീയൊക്കെ എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നത് ആ സ്ത്രീക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ
പോലീസ് :എടാ രണ്ടും ഇങ്ങോട്ട് മാറി നിന്നെ
ജലീൽ :എന്റെ സാറേ ഇവന്മാരൊക്കെ രാവിലെ തന്നെ വീട്ടിൽ നിന്നും ഫ്രീക്ക് കോലത്തിൽ ഇറങ്ങും എന്നിട്ട് എവിടെ നിന്നെങ്കിലും വല്ല കഞ്ചാവും അടിച്ചു ഇറങ്ങും ഇത് പോലെ ഉള്ള പാവം ആളുകളെ വണ്ടി കേറ്റി കൊല്ലാൻ
ഇതെല്ലാം ആ ഭ്രാന്തൻ നോക്കി നിൽക്കുകയാണ് കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ വൃദ്ധയുടെ അടുത്തേക്ക് പോയി അവരെ എഴുന്നേൽപ്പിച്ചു. വൃദ്ധ  ഭ്രാന്തനായ മനുഷ്യനെ കണ്ടത് കൊണ്ട് പേടിച്ചു ശബ്ദം ഉണ്ടാക്കി. പെട്ടെന്ന് ആളുകൾ അവിടേക്കു ഓടി ചെല്ലുന്നു ആളുകളിൽ പ്പെട്ട ഒരാൾ എടാ മാറി നിൽക്കെടാ നീ എന്താ അവരെ കാണിക്കുന്നത് എന്നും പറഞ്ഞു ആ മനുഷ്യനെ തള്ളി മാറ്റി.
ഒരാൾ :നിങ്ങൾക്ക് വല്ലതും പറ്റിയോ
വൃദ്ധ :എനിക്ക് കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ല മക്കളെ
അവിടേ നിൽക്കുന്ന പോലീസ് എല്ലാവരോടുമായി പറഞ്ഞു  നിങ്ങൾ പോയിക്കൊള്ളൂ ഇത് ഞങ്ങൾ പരിഹരിച്ചു കൊള്ളാം
പോലീസ് :നീയൊക്കെ എവിടെ നോക്കിയാടെ വണ്ടി ഓടിക്കുന്നത്
പയ്യൻ :സാറേ അവർ പെട്ടെന്ന് വന്നു വണ്ടിക്കു മുന്നിൽ വന്നു ചാടി 
പോലീസ് :നീയൊന്നും കൂടുതൽ ഒന്നും പറയേണ്ട
പയ്യൻ :സാറേ ഇവൻ നമ്മുടെ MLA യുടെ മോനാണ്
പോലീസ് :ആണോ അത് എന്തെ നേരത്തെ പറയാതെ ഇരുന്നത് നിന്റെ ലൈസൻസ് എവിടെ
പയ്യൻ :അത് എടുത്തിട്ടില്ല Sir ഞാൻ സ്റ്റേഷനിൽ എത്തിക്കാം
പോലീസ് :Ok പൈസ എന്തെങ്കിലും ഉണ്ടോ അവർക്കു കൊടുക്കാൻ അവർക്കു ചെറിയ രീതിയിൽ ഉള്ള മുറിവുകൾ എല്ലാം ഉണ്ട്
പയ്യൻ :അത് ഞങ്ങൾ കൊടുക്കാം സാറേ
പോലീസ് :വേണ്ട അത് എന്റെ കൈയിൽ തന്നാൽ മതി ഞാൻ കൊടുക്കാം
ആ പയ്യൻ ഒരു അയ്യായിരം രൂപ പോലീസുകാരന് കൊടുത്തു 
പയ്യൻ :എങ്കിൽ ഞാൻ പോവട്ടെ സാറേ
പോലീസ് :സൂക്ഷിച്ചു പോകണം വണ്ടിയും കൊണ്ട് 
പയ്യൻ :ശരി Sir
അതും പറഞ്ഞു ആ പയ്യന്മാർ വണ്ടി കൊണ്ട് സ്ഥലം വിട്ടു 
പോലീസ് :എടൊ ആ സ്ത്രീയെ ഇങ്ങോട്ട് വിളിച്ചേ
വൃദ്ധ :എന്താ സാറേ
പോലീസ് :ഇനി എങ്കിലും റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം കേട്ടോ. കാര്യമായിട്ട് എന്തെങ്കിലും പറ്റിയോ
വൃദ്ധ :ഇല്ല സാറേ
പോലീസ് :ഉം എടൊ കോൺസ്റ്റബിൾ ഒരു ഓട്ടോ വിളിച്ചാ
കോൺസ്റ്റബിൾ :ശരി സാറെ
അവിടേക്കു ഓട്ടോ വന്നതും  വൃദ്ധ വണ്ടിയിൽ കയറി ആ സമയം തനിക്കു തന്ന അയ്യായിരം രൂപയിൽ നിന്നും ഒരു ആയിരം രൂപ ആ വൃദ്ധക്ക് കൊടുത്തു
പോലീസ് :എടൊ ഇവരെ നമ്മുടെ സർക്കാർ ഹോസ്പിറ്റലിൽ കൊണ്ട് വിട്ടു കൊടുക്ക്‌ പൈസ ഒന്നും വാങ്ങാൻ നിൽക്കേണ്ട കേട്ടോ
ഓട്ടോക്കാരൻ :ശരി സാറേ
അതും പറഞ്ഞു അയാൾ ഓട്ടോ കൊണ്ട് പോയി. ഇതെല്ലാം കണ്ടു ആ ഭ്രാന്തനായ മനുഷ്യൻ അവിടെ തന്നെ ഇരിക്കുന്നുണ്ട്
ഭ്രാന്തൻ :എന്ത് ലോകം എന്ത് മനുഷ്യർ എല്ലാം കാണുന്നുണ്ട് ഒരാൾ
പോലീസ് :എന്താടോ ഭ്രാന്തൻ പറയുന്നത്
കോൺസ്റ്റബിൾ :അവൻ ഓരോ പിച്ചും പേയും പറയുന്നതാവും. അവനു ഭ്രാന്ത് അല്ലേ സാറേ
സമയം ഉച്ച  എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോവുന്നു ഭക്ഷണം കഴിക്കാൻ വേണ്ടി ആ പാവം ഭ്രാന്തനായ മനുഷ്യൻ അപ്പോഴും ആ മരച്ചുവട്ടിൽ തന്നെ ഇരിക്കുന്നുണ്ട്  കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടേക്കു ഒരു കൊച്ചു പയ്യൻ വന്നു ആ ഭ്രാന്തന് ഒരു പൊതി ഭക്ഷണം നൽകി  അയാൾ ആ കൊച്ചു പയ്യനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആ ഭക്ഷണം കഴിച്ചു .ആ പയ്യൻ അയാളെ നോക്കി സന്തോഷത്തോടെ അവിടെ നിന്ന് യാത്രയായി. നഗരത്തിന്റെ തിരക്കുകൾ കുറയാൻ തുടങ്ങുന്നു സമയം വൈകുന്നേരമായി  കുട്ടികൾ സ്കൂൾ എല്ലാം വിട്ടു അതിലൂടെ കടന്നു പോവുന്നുണ്ട്. ആ ഭ്രാന്തനെ നോക്കി കൊണ്ട് ചിലർ ചിരിക്കുന്നു ചിലർ ഭയത്തോടെ നോക്കി പോവുന്നു. അതെല്ലാം ആസ്വാദിച്ചു അയാൾ എന്തെല്ലാമോ പറയുന്നു. നഗരം ആകെ ഇരുട്ട് കയറുന്നു ആ ഭ്രാന്തൻ അവിടെ ഉള്ള ഒരു സ്ട്രീറ്റ് ലൈറ്റിന്റെ അടുത്തേക്ക് ചെന്ന് അതിലോട്ടു നോക്കി ചിരിച്ചു നിന്നു. സമയം ഒരുപാട് ആയി നഗരങ്ങളിലെ കടകൾ എല്ലാം പൂട്ടി എല്ലാവരും യാത്രയായി. എന്നും ഇങ്ങനെ തന്നെയാണ് ഈ നഗരം രാത്രിയുടെ കാവൽക്കാരനായി എന്നും ഈ നഗരത്തിനു കൂട്ടിരിക്കുന്നതു ഈ ഭ്രാന്തനായ മനുഷ്യൻ മാത്രം
രാത്രിയുടെ യാമങ്ങൾ ആ നഗരത്തിനെ മുഴുവനായി മൂടിയിരിക്കുന്നു. ആ സമര പന്തലിന്റെ അടുത്തുള്ള ബിൽഡിങ്ങിൽ  നിന്നും ഒരു വേശിയായ സ്ത്രീ പുറത്തേക്കു വരുന്നു കൂടെ നമ്മുടെ പകൽ മാന്യനായ രാഷ്ട്രീയ കാരനും
ജലീൽ :അത് എണ്ണി നോക്കുക ഒന്നും വേണ്ട പെണ്ണെ
സ്ത്രീ :നിങ്ങളെ പോലെ ഉള്ള രാഷ്ട്രീയക്കാരെ എനിക്ക് വിശ്വാസം ഇല്ല സാറേ
ജലീൽ :നീ പോവാൻ നോക്ക് പെണ്ണെ ആരെങ്കിലും കാണേണ്ട എന്നെ ഈ കോലത്തിൽ
സ്ത്രീ :ശരി സാറേ ഞാൻ പോവുന്നു
എന്നും പറഞ്ഞു അവർ മുന്നോട്ടു പോവുമ്പോൾ അതാ അവിടെ കുറച്ചു മുന്നിലായി ഇരുട്ടത്ത് ഒരു ബീഡി ചുരുൾ ജ്വലിച്ചു നിൽക്കുന്നു. അവർ പെട്ടെന്ന് അത് കണ്ടു പേടിച്ചു കൊണ്ട് ജലീലിനെ വിളിച്ചു 
സ്ത്രീ :സാറേ അവിടെ ആ ഇരുട്ടത്ത് ആരോ ഉണ്ട്
ജലീൽ :ആര് വെറുതെ എന്നെ കൂടി ആളുകളുടെ മുന്നിൽ നാറ്റിക്കാൻ വേണ്ടിയാണോ വിളിച്ചു വരുത്തിയത്
സ്ത്രീ :അല്ല സാറേ പേടിച്ചിട്ടാണ് ഞാൻ വേണമെങ്കിൽ ഇവിടെ ഈ ഇരുട്ടത്തേക്കു മാറി നിൽക്കാം
ജലീൽ :ശരി നീ ഇരുട്ടത്ത് തന്നെ നിന്നാൽ മതി നിന്നെ ആരും കാണേണ്ട ഞാൻ പോയി നോക്കട്ടെ
അത് പറഞ്ഞു അയാൾ മുന്നോട്ടു പോയി നോക്കി ആരാ . പെട്ടെന്ന് ആ ഭ്രാന്തൻ വെളിച്ചത്തോട്ടു വന്നു
ജലീൽ :ഇവനാണോ എടി പെണ്ണെ പേടിക്കേണ്ട ഇത് ആ ഭ്രാന്തനാണ് പേടിക്കാൻ ഒന്നും ഇല്ല നീ ധൈര്യമായി പൊയ്ക്കോ ഇവൻ ഒന്നും ചെയ്യില്ല
അത് പറഞ്ഞു അയാൾ അവിടെ നിന്നും ആ സ്ത്രീയോട് യാത്ര പറഞ്ഞു ഇരുട്ടിലേക്ക് മറഞ്ഞു പോയി.
ഭ്രാന്തൻ :മാന്യൻ പകൽ മാന്യൻ ഞാൻ പറഞ്ഞാൽ അത് ഭ്രാന്ത്‌
അയാൾ അങ്ങനെ ഓരോന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ആ റോഡിലൂടെ നടന്നു കളിച്ചു . കുറെ കൂടി ഇരുട്ട് കൂടി തുടങ്ങി ആ സ്ട്രീറ്റിലെ വെളിച്ചം ഇല്ലാതെയായി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വണ്ടി അവിടെ കൊടുന്നു നിർത്തി.  അതിൽ നിന്നും കുറച്ചു ആളുകൾ ഒരാളെ വലിച്ചു ഇറക്കി. അതിൽ ദയ ഒട്ടും തന്നെ തൊട്ട് തീണ്ടിയിട്ടില്ലാത്ത മനുഷ്യൻ ആ വലിച്ചു ഇറക്കിയ മനുഷ്യനെ കത്തി കൊണ്ട് തുരെ തുരാ എന്ന്  കുത്തി.  അയാൾ അവിടെ കിടന്നു പിടഞ്ഞു മരിച്ചു. കുറച്ചു അകലെ നിന്ന് ഒരു കാൽ അനക്കം കേട്ടു 
നാരായണൻ :എടാ ആരാന്നു പോയി നോക്കെടാ നായ്ക്കളെ അവൻ കണ്ടു എങ്കിൽ അവനെയും കൊന്നു കളഞ്ഞേക്ക് സാക്ഷികൾ പിന്നീട് പണിയാവും 
അവർ ആ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കി  ഇരുട്ടിൽ നിന്ന് അട്ടഹസിച്ചു കൊണ്ട് ആ ഭ്രാന്തൻ എഴുന്നേറ്റു
വിപിൻ :അത് ആ ഭ്രാന്തനാണ് ചേട്ടാ
നാരായണൻ :എന്നാൽ പോട്ടെ നമ്മുക്ക് പോവാം
അവർ അതും പറഞ്ഞു വണ്ടിയിൽ കയറി പെട്ടെന്ന് തന്നെ അവിടെ നിന്ന് പോയി. വെളിച്ചം പതിയെ ആ നഗരത്തിൽ തെളിയാൻ തുടങ്ങി സൂര്യൻ പൊൻകിരണങ്ങൾ പ്രകാശിപ്പിച്ചു  കൊണ്ട് ഉദിക്കാൻ തുടങ്ങുന്നു. ആ റോഡിൽ കിടക്കുന്ന ശവം കണ്ടു ആളുകൾ ഒത്തു കൂടാൻ തുടങ്ങി. എല്ലാവരും ഓരോ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി.
ഒരാൾ :ഇന്നലെ ചെയ്തതാവും
മറ്റൊരാൾ :അതെ വല്ല രാഷ്ട്രീയ കൊലപാതകവും ആവും എന്താ നമ്മുടെ നാടിന്റെ അവസ്ഥ ഇതൊന്നും ആരും കാണുന്നില്ലേ
ഇതൊക്കെ കണ്ടും കേട്ടും ആ ഭ്രാന്തൻ ഒറ്റയ്ക്ക് മനസ്സിൽ തന്നെ പിറുപിറുത്തു
എല്ലാം ഞാൻ കണ്ടു പക്ഷെ ഞാൻ പറഞ്ഞാൽ ആര് വിശ്വാസിക്കും കാരണം ഞാൻ ഭ്രാന്തനല്ലേ എന്റെ വാക്കുകൾ ആര് കേൾക്കാൻ ജനങ്ങൾ ഞങ്ങളെ പോലെ ഉള്ളവർക്ക് മുദ്ര കുത്തി തന്ന ഒരു പേരുണ്ട് ഭ്രാന്തൻ ആ പേര് ഉള്ള കാലത്തോളം എനിക്ക് ജീവിക്കാൻ അവകാശമുണ്ട് ഈ ഭൂമിയിൽ

                  .......ശുഭം.......


2019 ജൂലൈ 17, ബുധനാഴ്‌ച

അവൾ വേശ്യ

ആ ഇരുണ്ട രാത്രി കുത്തിച്ചൊരിയുന്ന മഴയത്ത് നനഞ്ഞു കൊണ്ടു നടക്കുമ്പോഴും അവളുടെ ആ ശരീരത്തിന്റെ വടിവ് കണ്ടാൽ അവളെ ആരും കൊതിച്ചു പോവുമായിരുന്നു
    എങ്കിലും ആ കണ്ണുകളിൽ അവളുടെ നിസ്സഹായതയുടെ പ്രതി രൂപത്തെ ആർക്കും കാണാമായിരുന്നു
  അവൾ പിറുപിറുത്തു ആ മഴയിൽ ലക്ഷ്യമില്ലാതെ നടന്നു കൊണ്ടിരുന്നു
ഒടുവിൽ ഒരു കടയുടെ മുന്നിൽ എത്തിയപ്പോൾ കുറച്ചു നേരം കേറി നിന്നു ആർക്കോ വേണ്ടി കാത്തു നിൽക്കുന്നപ്പോലെ
കുറച്ചു സമയം കടന്നു പോയി മഴയുടെ ശബ്ദങ്ങൾ മെല്ലെ മെല്ലെ നിലക്കാൻ തുടങ്ങി .
അവൾ ആ നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചത് ഒന്നും മാറ്റം വരുത്താതെ തന്നെ മുന്നോട്ട് പോകാൻ തുടങ്ങി
കുറച്ചു മുന്നിലേക്ക് പോയപ്പോൾ ഇരുട്ടത്‌ ആരോ നിൽക്കുന്നത് പോലെ അവൾക്കു തോന്നി .ആ ഇരുട്ടിൽ നിന്നിരുന്നയാൾ വെളിച്ചത്തിലേക്ക് വന്നു ചുണ്ടിൽ സിഗരറ്റും വെച്ചു .കുറച്ചു നേരം അവളിലേക്ക് മാത്രമായി അയാൾ നോക്കി കൊണ്ടു ചോദിച്ചു
"വല്ലതും നടക്കുമോ''
അവൾ അയാളെ ഒന്നു അടിമുടി  നോക്കി .മനസ്സ് കൊണ്ടു കരുതി ഇയാളുടെ കണ്ണിൽ നോക്കുമ്പോൾ തന്നെ അറിയാം എന്നെ കൈയിൽ കിട്ടിയാൽ ഇന്നത്തെ രാത്രി മുഴുവൻ  മതിയാകില്ല അയാളുടെ കാമം തീരാൻ .
"റൂം ഉണ്ടോ പൈസ എല്ലാം തരില്ലെ "
" നീ ഇങ്ങോട്ട് വാ അതെല്ലാം ഞാൻ  ശരിയാക്കി വെക്കാം "
അയാൾ നടക്കുന്നതിന്റെ പിറകെ അവളും നടന്നു നീങ്ങി . ഒരു ചെറിയ വീട് അല്ലെങ്കിൽ ഒരു ഒറ്റമുറി എന്നൊക്കെ പറയാവുന്ന ഒരു സ്ഥലത്തേക്കാണ് എന്നെ അയാൾ കൊണ്ടു പോയത് .
"നീ അകത്തോട്ട് വാ പെണ്ണേ"
ഞാൻ ആ മുറിയുടെ ഉള്ളിലേക്ക് കയറി അവിടെ ആകെ മദ്യത്തിന്റെയും സിഗരറ്റിന്റെയും ഗന്ധം തങ്ങി നിൽക്കുന്നു .ഒരു ചെറിയ മൂലയിൽ ആയി ഒരു കിടക്ക കിടക്കുന്നു . അവിടേക്ക് അയാൾ എന്നെ ആനയിച്ചു .ഞാൻ അയാളുടെ അടുത്തതായി ഇരുന്നു .അയാൾ എന്റെ കരങ്ങൾ മെല്ലെ പിടിച്ചു ചുംബിക്കുവാൻ തുടങ്ങി .  അങ്ങനെ അയാൾ വികാരപരിതനായി എന്തെല്ലാമോ ചെയ്യുവാൻ തുടങ്ങി .ഇടക്ക് എന്നോട് ചോദിച്ചു നിനക്കു സുഖിക്കുന്നുണ്ടോ എന്നു .ഞാൻ ഒന്നും പറയാൻ നിന്നില്ല . ഈ വേശ്യ പണി തുടങ്ങിയത് മുതൽ കാലങ്ങളായി പലരും അവരുടെ കാമകേളിയിൽ മതി മറക്കുമ്പോൾ ചോദിക്കുന്ന സ്ഥിരം ചോദ്യമാണ് ഇയാൾ എന്നോട് ചോദിച്ചത് . നിനക്കു സുഖിക്കുന്നുണ്ടോ എന്നത് പക്ഷെ ഞാൻ ഇന്ന് വരെ അതു എന്താണ് എന്ന് അറിഞ്ഞിട്ടില്ല .
                 കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ എന്റെ ശരീരത്തിലേക്ക് തളർന്നു വീണത് ഞാൻ അറിഞ്ഞു .
    "എന്താടി ഇന്ന് പോവണോ"
" പോവണം  ചേട്ടാ എന്നെ ബുദ്ധിമുട്ടിക്കല്ലേ ഞാൻ പോയിട്ടു വേണം അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കാൻ "
    " എന്നാൽ എനിക്ക് നിന്നെ ഒന്നു കൂടി ചെയ്യണം പക്ഷെ അത് എന്റെ ആഗ്രഹം നീ സാധിച്ചു തരണം ഞാൻ നിന്നോട് എന്റെ ആഗ്രഹം പറഞ്ഞോട്ടെ "
അയാൾ കൂടുതൽ പൈസ തരാമെന്നു പറഞ്ഞപ്പോൾ അയാളുടെ ആഗ്രഹത്തിന് ഞാൻ വഴങ്ങി കൊടുത്തു .
അയാളുടെ കയ്യിൽ നിന്ന് പണം വാങ്ങി പുറത്തേക്കു ഇറങ്ങി നടക്കുമ്പോഴും അവൾ ഓരോന്നു പുലമ്പി കൊണ്ടിരുന്നു .
         ഓരോ നായിന്റെ മക്കൾ കണ്ണിൽ കണ്ട english video കണ്ടു വരും . ഞാൻ ഒരു പെണ്ണ് ആണെന്ന് കരുതി വേണ്ടേ ഇങ്ങനെ ഓരോന്നു കാണിക്കാൻ അവനും അമ്മയും പെങ്ങളും ഭാര്യയുമെല്ലാം ഉള്ളത് അല്ലെ . ഈ നശിച്ച ജീവിതം എന്തിനു എനിക്ക് തന്നു .
അവൾ അങ്ങനെ ഓരോന്നു പുലമ്പി കൊണ്ട് ആ ഇരുട്ടിലേക്ക് നടന്നു അകന്നു .
    " നീ വന്നോ നിന്നെ നോക്കിയിരിക്കുകയായിരുന്നു "
'എന്റെ ശാരദ ചേച്ചി നിങ്ങൾക്ക് എന്തു അറിഞ്ഞിട്ടാണ് എന്റെ തൊഴിൽ ഇപ്പോൾ ഇങ്ങനെ ഒക്കെ അല്ലെ '
  എന്റെ കുട്ടി നീ എന്തിനാ ഈ ജീവിതം ഇങ്ങനെ ഇല്ലാതാക്കുന്നത് .
നിങ്ങൾക്ക് എന്തു അറിഞ്ഞിട്ടാണ് ഈ പറയുന്നത് നിങ്ങളെ മുന്നിൽ തന്നെ അല്ലെ ഞാൻ ജീവിക്കുന്നത് .
' എല്ലാം ശാരദ ചേച്ചിക്ക് അറിയാം '  അവർ ലീലയുടെ കൂട്ടുകാരിയാണ് . വർഷങ്ങളായ് ഇവരുടെ വീടിന്റെ അരികിൽ തന്നെയാണ് താമസം . അവർക്ക് ലീലയുടെ ജീവിതത്തിൽ സംഭവിച്ചു പോയ എല്ലാ കാര്യവും അറിയാം.  അവർക്ക് ഇവളുടെ ജീവിതം ഇങ്ങനെ ആയതിൽ സങ്കടം തോന്നാറുണ്ട്. അവർ അതെല്ലാം അവളോട് പറയാറുണ്ട്. അവളോട് ശാരദ ചേച്ചി എന്തെല്ലാമോ പറഞ്ഞു വീട്ടിലേക്കു പോയി.
പുറത്തു കുളിമുറിയുടെ ഉള്ളിൽ കുളിക്കുന്ന നേരം മുകളിൽ നിലാവിനെ അവൾക്കു ആകാശത്തു തെളിഞ്ഞു കാണാം . അവൾ അതിനെ തന്നെ ഇമ വെട്ടാതെ നോക്കുമ്പോൾ അവൾ അറിയാതെ അവളുടെ മാറിടത്തിലേക്കു ഒരു കൈ വന്നു പിടിച്ചു . അവൾ ഇത്രയും കാലം ബന്ധപ്പെട്ട ആണുങ്ങളിൽ  നിന്നോ കിട്ടാത്ത ഒരു സുഖം ആ കരങ്ങളിൽ അവൾ കണ്ടു . അവൾ അൽപ്പനേരം പുളകിതയായി നിന്നു . പെട്ടെന്നാണ് അവളുടെ ഉപഭോഗ മനസ്സ് എഴുന്നേറ്റത് .അവൾ കോരിത്തരിച്ചു കൊണ്ടു നോക്കി . അതു വേറെ ആരുമല്ലായിരുന്നു . ശാരദ ചേച്ചിയുടെ മകൻ കണ്ണനായിരുന്നു .
   " എടാ തെമ്മാടി നീ എന്താ കാണിക്കുന്നത് "
വെറുതെ കൊതി തോന്നിയത് കൊണ്ടാണ്
നിന്റെ അമ്മയെ ഞാൻ ഒന്ന് കാണട്ടെ നിനക്കു ഇത്തിരി കൂടുന്നുണ്ട്
   " ഇല്ല ചേച്ചി ദയവു ചെയ്തു അമ്മയോട് പറയല്ലേ "
" ഇല്ല ഞാൻ ഒന്നും പറയുന്നില്ല "
അവൾ അതും പറഞ്ഞു കുളിമുറിയിൽ നിന്നും ഇറങ്ങുമ്പോൾ കണ്ണനെ ഒരു നോട്ടം നോക്കി കണ്ണൻ വല്ലാതെയായി അവനു അതു വിശ്വസിക്കാൻ ആയില്ല
പക്ഷേ അവൾ എന്നും അവനെ ശാരദ ചേച്ചിയുടെ മകനെന്ന രീതിയിലേ കണ്ടിട്ടുള്ളൂ. പിന്നെ അവൻ കാട്ടിക്കൂട്ടുന്ന ഈ കാര്യങ്ങൾ എല്ലാം വളർന്നുവരുന്ന ചെറുപ്പക്കാരിൽ കാണുന്നതായി തോന്നിയുള്ളൂ
   എന്തിനാ അച്ഛാ നിങ്ങൾ  വാശി പിടിക്കാതെ കഞ്ഞി കുടിക്ക്
അയാൾ ഇപ്പോൾ കുറച്ചു കാലമായി കിടക്കാൻ തുടങ്ങിയിട്ട് പക്ഷെ ഈ ജോലിക്കു അവൾ പോയി ഈ കുടുംബത്തിന് തിന്നാൻ കൊണ്ടു വരുമ്പോൾ ആ അച്ഛന് സങ്കടം താങ്ങാൻ കഴിയുന്നില്ല
അയാൾ ഇപ്പോൾ 2 വർത്തിനു മേലെ ആയി കിടപ്പ് തുടങ്ങിയിട്ട് പിന്നീട് അങ്ങോട്ടു സംസാരിക്കുകയും ഇല്ല എന്നാൽ തന്റെ വിഷമം പുറത്തോട്ടു കാണിക്കാൻ വേണ്ടി കഞ്ഞി കുടിക്കാതെയും പട്ടിണി കിടന്നുമെല്ലാം പ്രതികരിക്കും .

         നല്ലതു തന്നെ ഇപ്പോൾ അച്ഛൻ എന്നോട് ദേഷ്യം കാണിച്ചു പട്ടിണി കിടക്കാൻ ആണോ ഉദ്ദേശം എങ്കിൽ ഇന്ന് ഞാനും തിന്നുന്നില്ല
അത്രയും പറഞ്ഞപ്പോൾ അയാൾ മനസിലാമനസ്സോടെ അതു കഴിക്കാൻ തുടങ്ങി
അവൾ അദ്ദേഹത്തിനുള്ള ഗുളികയും എല്ലാം കൊടുത്തു അദ്ദേഹത്തെ ഉറക്കി കിടത്തിയത്തിന് ശേഷം പോയി കിടന്നു .
ഉറങ്ങുന്ന സമയത്തും അവൾ അവളുടെ ജീവിതത്തെ കുറിച്ചു ഓർത്തു തേങ്ങി .
നേരം വെളുക്കുന്നു കുരുവികളുടെയും പക്ഷികളുടെ എല്ലാം കരച്ചിലൂടെ ആ സുപ്രപാതം കണ്ടു അവൾ . വീണ്ടും ഒരുങ്ങി കെട്ടി ഇറങ്ങി . അവളുടെ ശരീരം ആഗ്രഹിച്ചു ഇരിക്കുന്ന ആളുകളുടെ ഇടയിലേക്ക് .
  അങ്ങനെ ദിവസങ്ങൾ കടന്നു പോയി .ഒരു ദിവസം വീട്ടിൽ തിരിച്ചെത്തിയ അവൾ കാണുന്നത് അച്ഛൻ കട്ടിലിൽ നിന്നു വീണു കിടക്കുന്നതാണ് . അതു കണ്ട പാടെ അവൾ അച്ഛന്റെ അടുത്തേക്ക് ഓടി .ആ തല എടുത്തു മടിയിൽ വെച്ചു .
  "അച്ഛാ . "അച്ഛാ എന്തു പറ്റി
മോളെ ..........
ഹേ .. അച്ഛൻ സംസാരിച്ചു പറ .... പറ അച്ഛാ
നീ എന്നോട് ക്ഷമിക്കണം എല്ലാം .......
അച്ഛാ ...... അവളുടെ തേങ്ങലുകൾ ആ മുറിക്കുള്ളിൽ തന്നെ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു .
അയാൾ കുറെ കാലത്തിനു ശേഷം സംസാരിച്ചു പക്ഷെ എന്തെല്ലാമോ പറയണം എന്ന് ആഗ്രഹിച്ചു പോയി മുഴുവിക്കാൻ കഴിയാതെ ആ മകളെ വിട്ട് അയാൾ വേറെ ഒരു ലോകത്തേക്ക് യാത്രയായി .
അവൾ കുറെ നേരത്തേക്ക് നിശ്ചലയായി .നേരം വെളുക്കുന്നു ഓരോ ആളുകളായി വീട്ടിൽ എത്തിക്കൊണ്ടിരുന്നു . എന്നാലും ഈ കൊച്ചിന് ഈ ഗതിയാണല്ലോ ദേവി നീ കൊടുത്തത്  പാവം എന്നൊക്കെ വന്നവരിൽ ചിലർ എല്ലാം പറഞ്ഞു .
    കുട്ട്യേ ഇനി  അച്ഛന്റെ ചിതക്കു തീ കൊടുക്കേണ്ടത് മകളാണ്
അവൾ എന്തോ ചിന്തിച്ചു ഏതോ ലോകത്തായിരുന്നു . പെട്ടെന്ന് ഞെട്ടി കൊണ്ടു അവൾ എഴുന്നേറ്റു പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു             എനിക്ക് കഴിയുകയില്ല ശാരദ ചേച്ചി
   "അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല കുട്ടി" 
അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി അവൾ വന്നു . കുളി കഴിഞ്ഞു വരുന്ന അവളെ ഒരുപാട് ആണുങ്ങൾ കാമവെറിയിൽ നോക്കി നിന്നു അവരുടെ എല്ലാം ഇടയിലൂടെ അവൾ നടന്നു വരുമ്പോൾ ഒരു സങ്കടത്തിന്റെയും ദയയുടെയും നോട്ടം കണ്ണനിൽ നിന്നു മാത്രം അവൾ കണ്ടിരുന്നൊള്ളു .
അവൾ അവസാനമായി അവളുടെ അച്ഛന്  ഒരു മുത്തം കൊടുത്തു .ആ രംഗം ആ നാട്ടിലെ ജനങ്ങളിൽ കണ്ണുനീര് പടർത്തി .
അന്ന് എല്ലാവരും യാത്ര പറഞ്ഞു മടങ്ങി .അവളും ശാരദ ചേച്ചിയും മകൻ കണ്ണനും മാത്രം ആ വീട്ടിൽ .
അവൾ ഒന്നും മിണ്ടാതെ തൂണും ചാരി ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നു
     "എന്താ കുട്ട്യേ  കരഞ്ഞത് കൊണ്ടു മരിച്ചവർ തിരിച്ചു വരുമോ .ഞാൻ ഭക്ഷണം എന്തായാലും ഉള്ളിൽ വിളമ്പി വെച്ചിട്ടുണ്ട് നീ എടുത്തു കഴിക്കു .ഞാൻ പോവട്ടെ
  വാടാ ചെറുക്കാ. ...
അവൻ കണ്ണൻ ആ  വീട്ടിൽ നിന്നും പോവുമ്പോഴും ലീല ചേച്ചിയെ തന്നെ നോക്കി . പക്ഷെ അവൾ പെട്ടെന്ന് ഒരു ആഘാതം ഏറ്റ ചിന്തയിൽ എന്തൊക്കെ ഓർത്തു ഇരിക്കുകയാണ് .കണ്ണനെ അവൾ കണ്ടത് പോലും ഇല്ല .
അവർ അവിടെ നിന്നും യാത്രയായി
അപ്പോഴും കണ്ണൻ ലീല ചേച്ചിയെ ഓർത്തു സങ്കടപ്പെട്ടു പോയി
അവൾ അതൊന്നും കാണാതെ ഓർത്തു കൊണ്ടേ ഇരുന്നു .
അവൾ അവളുടെ കുട്ടി കാലത്തെ ഓർത്തു കിടന്നു . ചെറുപ്പം 'അമ്മ ഉണ്ടായിരുന്ന കാലം നല്ല രസമുള്ള ജീവിതമായിരുന്നു . 17 വയസ്സിൽ അവളുടെ ജീവിതത്തിലേക്ക് പ്രശ്നങ്ങൾ വന്നു കേറുന്നതും .അച്ഛൻ കുടിക്കുകയും അമ്മയെ എന്നും വന്നു തല്ലുന്നതും എല്ലാം കണ്ടു നിൽക്കേടി വന്നത് . കുറച്ചു  കാലങ്ങൾക്കു ശേഷം 'അമ്മ മരണപ്പെടുന്നത് .അന്ന് കുറ്റബോധവുമായി ഒരു നോട്ടം കണ്ടു അച്ഛനെ . പിന്നീട് ഞാൻ അച്ഛനെ കണ്ടില്ല കുറച്ചു കാലങ്ങൾ .പിന്നീട് അച്ഛൻ വരുന്നത് എന്റെ 21 വയസ്സിൽ എന്റെ ജീവിതം നശിപ്പിക്കാൻ . പക്ഷെ ഇതൊന്നും ലോകം അറിയാത്ത കാര്യമാണ്  ഞാൻ ആരെയും അറിയിച്ചിട്ടുമില്ല .
    അന്നൊരു രാത്രിയിൽ എന്റെ റൂമിൽ ഒരാൾ എന്റെ കാലിൽ വന്നു പിടിച്ചു . എന്തോ ചെയ്യുന്നു .ഞാൻ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു നോക്കുമ്പോൾ .അയാൾ എന്റെ കാലിൽ ചുണ്ട് കൊണ്ടു തലോടുകയാണ് . ഞാൻ ആ മുഖം കണ്ടു ഞെട്ടി പോയി .അതു അച്ഛൻ ആയിരുന്നു .
    "അച്ഛാ  നിങ്ങൾ എന്താ കാട്ടുന്നത് "
മിണ്ടാതെ കിടക്കേടി എന്നും പറഞ്ഞു അയാൾ എന്റെ ചുണ്ടുകളെ കടിക്കാൻ തുടങ്ങി .ഞാൻ അയാളിൽ നിന്നു രക്ഷ പെടാൻ എന്തെല്ലാമോ പറഞ്ഞു കൊണ്ട് കാലിൽ വീണു കെഞ്ചി . അയാളുടെ ചിന്തകൾ മുഴുവൻ മദ്യത്തിന്റെ ലഹരി കാർന്നിരുന്നു
അതു കൊണ്ടു തന്നെ അയാൾ ഒന്നും കേൾക്കാതെ അവളുടെ മേലിൽ കടന്നു ആക്രമിച്ചു . അവളുടെ ശരീരത്തിന്റെ എവിടെയൊക്കെ പല വേദനകൾ അനുഭവപ്പെട്ടു എങ്കിലും ആ ഹൃദയത്തിനു ഏറ്റ മുറിവിനോളം വരില്ലായിരുന്നു അതു .
നേരം വെളുക്കുമ്പോൾ അവൾ കാവിന്റെ അടുത്തുള്ള കുറ്റി കാട്ടിൽ  കിടക്കുന്നു .അവൾ ഉറക്കത്തിൽ നിന്നു ഒരു ഭയത്താൽ എഴുന്നേറ്റു . അവളുടെ ചുണ്ടുകളിൽ മുറിവ് പറ്റിയിരിക്കുന്നു . അവളുടെ തുടയുടെ ഇടയിൽ  എന്തോ ഒന്ന് പറ്റിയിരുന്നു .അവിടെ അവൾക്കു എന്തെന്ന് ഇല്ലാത്ത ഒരു വേദന . അവൾ അവിടെ കൈ വെച്ചപ്പോൾ കൈകളിൽ രക്തം പുരണ്ടത് അവൾ കണ്ടു .വേദനയോടെ ഉറക്കെ നില വിളിച്ചു ........
അതു കേട്ടു ആളുകൾ അവിടെ തടിച്ചു കൂടി അവരിൽ ആരോ ഒരാൾ പറഞ്ഞു ആ പെൺകുട്ടി പിഴച്ചു പോയി എന്ന്.
  ആരാ മോളെ ഞങ്ങളോട് പറ ...
ആളുകളുടെ ചോദ്യത്തിന്റെ രീതി മാറാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു ആരോ എനിക്ക് അറിയില്ല....
അതോടെ അവൾ ജനങ്ങളുടെ മുന്നിൽ പിഴച്ചവൾ ആയി . അവർ ആ കണ്ണു കൊണ്ടു മാത്രം അവളെ കാണാൻ തുടങ്ങിയപ്പോൾ അവൾ ആദ്യമായി വേശ്യ ആയി .ആ ജീവിതം കൊണ്ട് മുന്നോട്ടു പോവുമ്പോൾ ആണ് അച്ഛനെ രണ്ടു മൂന്ന്‌ പേര് താങ്ങി കൊണ്ടു വരുന്നത്
ഒന്നും പറയേണ്ട കള്ള് കുടിച്ചു തല്ല് ഉണ്ടാക്കിയതാണ് ഒരാൾ തലക്ക് അടിച്ചതാണ് പിന്നെ എഴുന്നേറ്റിട്ടില്ല
അവൾ വിളിച്ചു അയാൾ എഴുന്നേറ്റില്ല . പിന്നീട് അവൾ ഒരുപാട് കാലം അയാളെ നോക്കി . ഒരിക്കൽ പോലും ദേഷ്യത്തിൽ അവൾ അയാളെ നോക്കിയിട്ടില്ല .പക്ഷെ അയാൾക്ക്‌ അവളിൽ നിന്നു കിട്ടി കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ശിക്ഷാ  അതായിരിക്കും . അയാളെ കുറ്റബോധത്തിന്റെ മുഖത്തോടെ കാണുമ്പോൾ അവളുടെ കണ്ണുകൾ നിറയും . അവൾ അതെല്ലാം ഓർത്തു ആ രാത്രിയുടെ യാമങ്ങളിൽ എന്തെല്ലാമോ ഓർത്തു കൊണ്ടു വിശപ്പ് പോലും മറന്നു തളർന്നു ഉറങ്ങി പോയി.....
രാവിലെ
ചേച്ചി ചേച്ചി
ആരാ.....
ഞാനാ ....
കണ്ണനാണ് 'അമ്മ ചേച്ചിയെ കൂട്ടി വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു
ഞാൻ എവിടേക്കും ഇല്ല
എനിക്ക് ജീവിക്കണം ഞാൻ ജോലിക്കു പോട്ടെ
എന്റെ കുട്ട്യേ നീ ഇതു എന്തു ഭാവിച്ചിട്ടാണ് ഇനി നീ എവിടേക്കും ഒന്നിനും പോവേണ്ട എന്റെ വീട്ടിൽ തന്നെ നിൽക്കാം .....
അതു പറഞ്ഞു അവളെ കെട്ടി പിടിച്ചു.
അവൾ ശാരദ ചേച്ചിയുടെ നിർബദ്ധതിന് വഴങ്ങി അവരുടെ വീട്ടിലേക്കു പോയി..
കുറച്ചു ദിവസങ്ങൾ കടന്നു പോയി ഒരിക്കൽ ലീല കുളിക്കുമ്പോൾ കണ്ണൻ വന്നു അവളെ കേറി പിടിച്ചു .
അവൾ പെട്ടെന്ന് ഷോക്ക് ഏറ്റ ആളെ പോലെ നിന്നു . അവളുടെ മനസ്സ് വെല്ലാതെ പിടക്കാൻ തുടങ്ങി .അവൻ അവളുടെ ചുണ്ടുകൾ കടിച്ചു .ആ മാറിടതിലേക്കു നീങ്ങി ആ വരിഞ്ഞു മുറിക്കിയ തോർത്തിനെ അഴിച്ചു കളഞ്ഞു . അവൻ അവളെ വല്ലാതെ പുളകം കൊള്ളിച്ചു കൊണ്ടിരുന്നു .
   "എടി നായിന്റെ മോളെ
നീ ... എന്നോട് തന്നെ ചെയ്തല്ലോ
നിനക്കു നിന്റെ കാമം തീർക്കാൻ എന്റെ മോൻ തന്നെ വേണോ
ചേച്ചി ഞാൻ അല്ല
അവൾ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ അവളെ അവിടെ നിന്നും ഇറക്കി വിട്ടു .
അതും ആ നാട്ടുകാരുടെ ചെവിയിൽ എത്തി
     "അവൾ  അന്നെ ചെറുപ്പത്തിൽ പിഴച്ചവൾ ആയിരുന്നില്ലേ . അവൾ ഒന്നും മാറുക ഇല്ല .ആ ചെറുക്കനെയും  അവൾ പിഴപ്പിക്കാൻ നോക്കി .ആ ശാരദ ചേച്ചി അവളെ എങ്ങനെ നോക്കിയതാണ് എന്നിട്ടാണ് അവൾ .
ഈ കുത്തുവാക്കുകൾ എല്ലാം കേട്ടിട്ടും അവൾ അവിടെ നല്ലവളായി നടന്നിട്ട് കാര്യമില്ല .
എനിക്ക് ഈ ലോകത്തു ഒരു പേരുണ്ട് വേശ്യ ..
ഞാൻ ഇനി  അതു തന്നെയായി ജീവിക്കണം എന്നു കരുതി ലീല ആ നാട്ടിൽ നിന്ന് കുറച്ചു മാറി താമസിച്ചു .
ഒരിക്കൽ മാത്രം പിന്നീട് അവൾ കണ്ണനെ കണ്ടു
        
         ചേച്ചി എന്നോട് ക്ഷമിക്കണം അന്ന് ഞാൻ കാരണം അല്ലെ ചേച്ചിക്ക് ഇപ്പോൾ ഈ അവസ്ഥ വന്നത്
ആദ്യം ഒന്നു മടിച്ചു അവൾ മറുപടി പറയാൻ പിന്നെ പറഞ്ഞു
ഹേ .. നീ കാരണം ഒന്നുമല്ല എനിക്ക് ഇതിനു മുന്നേയും ഇങ്ങനെ ചെയ്യാത്ത കുറ്റത്തിന് പൈ കേൾക്കേണ്ടി വന്നിട്ടുണ്ട് ...
അതും പറഞ്ഞു അവൾ പോവുമ്പോൾ അവൻ പറഞ്ഞു എന്നോട് ദേഷ്യം ഉണ്ടോ എന്ന് .
അതു കേട്ടതും അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ ചെറുക്കന്റെ ഒരു കാര്യം . എന്തോ അവൾക്കു അവനിൽ മാത്രം ആ വികാരത്തിന്റെ നോട്ടം കാണാൻ കഴിഞ്ഞില്ല . അവനിൽ എപ്പോഴും ഒരു  സ്നേഹത്തിന്റെ നോട്ടം മാത്രം കാണാൻ സാധിച്ചൊള്ളൂ . അതു കൊണ്ടു തന്നെയാണ് അവൾ അന്ന് അവന്റെ കരങ്ങളുടെ സ്പർശനം ഏറ്റു പുളകിത ആയതും .............
അന്ന് രാത്രിയിൽ ഒരു തെരുവിൽ കിടന്ന ഭ്രാന്തൻ അവളെ തലക്ക് കല്ല്‌ കൊണ്ട് അടിക്കുന്നു
അവളുടെ വേദനയും ഉറക്കെ ഉള്ള കരച്ചിലും ആരും കേട്ടതില്ല .
നേരം വെളുത്തു .....
പത്രം എടുക്കാൻ വന്ന പയ്യൻ അവളുടെ ശവം കണ്ടു ഞെട്ടി ...
അറിഞ്ഞവർ  അവിടേക്ക് എത്തി അതു ലീല ആണെന്ന് അറിഞ്ഞവർ എല്ലാവരും പറഞ്ഞു അവൾ പിഴച്ചവളാണ് . ആരെങ്കിലും ഒന്നും രണ്ടും പറഞ്ഞു പ്രശ്നമുണ്ടായി കാണും അതിൽ ആരെങ്കിലും കലി പൂണ്ടു കൊന്നതായിരിക്കും . അല്ലെങ്കിലും ഇവളൊക്കെ ചത്താലും ആരും ചോദിച്ചു ആരുടെയും മുന്നിൽ പോവില്ലെല്ലോ . കാരണം ഇവളൊക്കെ വേശ്യ അല്ലെ .ഇതെല്ലാം പറഞ്ഞു ഓരോരുത്തരായി മടങ്ങി പോവുക എല്ലാതെ അവളെ ഒന്നു ആചാരപ്രകാരം അടക്കം ചെയ്യാൻ പോലും തയ്യാറായില്ല . പക്ഷെ ആ ആൾകൂട്ടത്തിന് ഇടക്കും അവളുടെ ആത്മാവ് നിസ്സഹായതയുടെ മുഖം കണ്ടു അതു കണ്ണന്റെ മാത്രമായിരുന്നു
                                 .....ശുഭം....



 


2019 ജൂലൈ 16, ചൊവ്വാഴ്ച

ആദ്യരാത്രി

എത്ര സുധാമയമായിരുന്നു ആ ഗാനം അത്രമേൽ വേദന ഏകി എന്നിൽ ജന്മങ്ങൾ ഏറെ തപസ്സിരുന്നാൽ പോലും(1)
ആവില്ല അതിൻ ശ്രുതി മീട്ടിടുവാൻ

       ഈ ഗാനം കേൾക്കുന്നത് എവിടെ നിന്നും അല്ല 1996 ലെ ഒരു വിവാഹ വീട്ടിൽ നിന്നാണ് ഇന്ന് അവിടെ നമ്മുടെ റസാഖ് ഹാജിയുടെ മൂത്ത മകളുടെ വിവാഹമാണ് . ആ വിവാഹ വീട്ടിൽ അന്നുവരെ നാട്ടുകാർ കാണാത്ത രീതിയിലുള്ള വിവാഹമായിരുന്നു . അതിന് അദ്ദേഹത്തിന് പറയുവാൻ കാരണങ്ങളുണ്ടായിരുന്നു ‌ തനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരു പെൺകുട്ടി മാത്രമേയുള്ളൂ . അതു കൊണ്ടു തന്നെ ആ വിവാഹം നാട്ടിൽ വച്ച് ഏറ്റവും നല്ല വിവാഹം എന്ന രീതിയിൽ ആളുകൾ ഓർക്കണം . പക്ഷേ പാവം റസീന ഇതൊന്നുമറിയാതെ പുതുവസ്ത്രങ്ങളെല്ലാം അണിഞ്ഞിരിക്കുകയാണ് അവൾക്കു എന്താണ് അവിടെ നടക്കുന്നത് എന്നൊന്നും അറിഞ്ഞു കൂടാ . ഉമ്മ പറഞ്ഞു നീ ഇന്ന് മുതൽ ഇവിടെയല്ല താമസിക്കുക വേറെ വീട്ടിൽ ആവുമെന്ന് .അവൾക്കു അറിയില്ലായിരുന്നു എന്തിനാണ് വിവാഹം കഴിക്കുന്നത്‌ എന്നൊന്നും . വീട്ടിലെ കാരണവന്മാരും ഉപ്പയും ഉമ്മയും എല്ലാവരും കൂടി തീരുമാനിച്ച കാര്യം അത് അനുസരിക്കുക എന്നതായിരുന്നു ഈ വിവാഹം കൊണ്ടവൾ കരുതിയിരുന്നത് . അതിനു ഒന്നും അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അവൾ വെറും പത്താം ക്ലാസ്സ്‌ പഠിപ്പ് കഴിഞ്ഞു ഇനി പഠിക്കാൻ വേണ്ടി കാത്തിരുന്ന കേവലം മലപ്പുറത്തുള്ള പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരുവൾ മാത്രമായിരുന്നു .
' റസിയ നീ ഇനി ഇവിടെ നിന്ന് പോയാൽ ഞങ്ങളെ എല്ലാവരെയും ഓർക്കുമോ '
' നീ എന്താടി ഇങ്ങനെ എല്ലാം പറയുന്നത് ഞാൻ ഇനി പഠിക്കാൻ എല്ലാം ഇങ്ങോട്ട് തന്നെ അല്ലെ വരുക '
    റസിയയുടെ ഈ മറുപടി കേട്ടവർ തമ്മിൽ തമ്മിൽ നോക്കി കൊണ്ട് ചിരിച്ചു . കുറച്ചു നേരം ഒന്നും മനസിലാവാതെ അവൾ ആ ചിരിക്കുന്നവരെ നോക്കി നിന്ന്
' എന്താടി നീ ഒക്കെ എന്നെ കളിയാക്കി ചിരിക്കുന്നത് '
' എടി പോത്തേ നിന്നെ ഇവിടെ നിന്ന് കെട്ടി കൊണ്ട് പോയാൽ അവൻ തീരുമാനിക്കണം നിന്നെ പഠിപ്പിക്കുന്ന കാര്യം '
' എന്റെ കാര്യം തീരുമാനിക്കുന്നത് എന്റെ വീട്ടുകാർ അല്ലെ '
' അതെല്ലാം നിന്റെ വിവാഹത്തിന് മുന്നേ '       
' അപ്പോൾ വിവാഹം കഴിഞ്ഞാൽ എന്റെ വീട്ടുകാർ എന്റെ ഒരു കാര്യത്തിലും ഇടപെടാൻ പാടില്ലേ '
' അതൊന്നും എനിക്ക് അറിഞ്ഞു കൂടാ '
അവൾ തന്റെ കൂട്ടുകാരിയുടെ മറുപടിയും കേട്ട് അന്തം വിട്ടു എന്തോ ഓർത്തു നിൽക്കുകയാണ്
അവിടേക്കു തന്റെ ഉമ്മ കടന്നു വന്നത് പോലും അവൾ അറിഞ്ഞിരുന്നില്ല
' എന്താടി പെണ്ണെ നീ ആലോചിച്ചു നിൽക്കുന്നത്  '
അവൾ പെട്ടെന്ന് ഞെട്ടി പോയി
' നിനക്ക് എന്ത് പറ്റിയെടി '
' എനിക്ക് ഈ വിവാഹം വേണ്ട ഉമ്മ '
' എന്താടി പെണ്ണെ നീ പറയുന്നത് നിനക്കെന്താ ഭ്രാന്തു പിടിച്ചോ '
' ഭ്രാന്ത് ഒന്നുമല്ല ഉമ്മ . എന്റെ വിവാഹം ഇന്ന് കഴിഞ്ഞാൽ പിന്നെ എന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എന്നെ കെട്ടാൻ വരുന്ന ചെക്കനാണെത്ര '
' അള്ളോ ആരാ എന്റെ കുട്ടിയോട് ഈ വേണ്ടാത്ത കാര്യമെല്ലാം പറഞ്ഞത് '
' ഈ കുഞ്ഞു പാത്തിമ്മ '
' എന്തിനാടി പെണ്ണെ വേണ്ടാത്ത കാര്യങ്ങൾ എന്റെ കുഞ്ഞിനോട് പറയാൻ നിൽക്കുന്നെ '
അവളുടെ ഉമ്മയുടെ ശകാരം കേട്ടത് കൊണ്ടാവാം കുഞ്ഞു പാത്തിമ അവിടെ നിന്നും ഒന്നും മിണ്ടാതെ പോയി
കാര്യങ്ങൾ എല്ലാം അവിടെ ജോറായി    തന്നെ നടക്കുന്നുണ്ട്
ആര് പറഞ്ഞതാണ് ശരി തെറ്റ് ഒന്നും അറിയാതെ അവൾ ആ റൂമിൽ തനിച്ചു ഇങ്ങനെ പതച്ചു നിൽക്കുന്ന നേരത്തു
' എടി റസിയ നിന്റെ ചെക്കൻ വന്നിട്ടുണ്ട് '
അത്രയും പറഞ്ഞു അവർ റസിയെയും കൂട്ടി പന്തലിലേക്ക് പോകുവാൻ തുടങ്ങി
  അവളുടെ മനസ്സിൽ പലതുമുണ്ട് പറയുവാൻ പക്ഷെ അതൊന്നും ഇവിടെ ആരും കേൾക്കുവാൻ പോവുന്നില്ല ഇവർ തീരുമാനിക്കും അത് എന്നും ഞങ്ങൾ പെണ്ണുങ്ങൾ അനുസരിക്കണം അത് മാത്രമാണ് ഞങ്ങളുടെ വിധി അവൾ മനസ്സില്ലാമനസ്സോടെ ആ ചടങ്ങുകളുടെ സദസ്സിൽ ഇരിക്കാൻ തയ്യാറായി . അവൾക്കു അറിയാമായിരുന്നു ഇനി  പ്രതികരിച്ചിട്ട് കാര്യമില്ല എല്ലാം ഇവിടെ കാലങ്ങളായി തീരുമാനിക്കുന്ന കാരണവന്മാരും കൂട്ടരും തീരുമാനിക്കും അതിനെ എതിർക്കാൻ ശ്രമിച്ചാൽ ഞാനും എന്റെ ഉപ്പയും ഉമ്മയും അടങ്ങുന്ന ഈ കുടുംബം സമുദായത്തിൽ ഒറ്റപെട്ടു പോവുമെന്ന് അത് കൊണ്ട് ഇനി വരുന്നത് എല്ലാം വരട്ടെ എന്തും ഞാൻ സഹിക്കാൻ തയ്യാർ എന്ന രീതിയിൽ അവളുടെ മനസിനെ തിട്ടപ്പെടുത്തി എടുത്തു .
  അങ്ങനെ ആ വിവാഹം നടന്നു കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ കാര്യം തീർക്കുകയും ചെയ്തു . പിന്നീട് അവളുടെ ജീവിതത്തിൽ സങ്കടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷെ ഈ തീരുമാനങ്ങൾ എല്ലാം എടുത്ത അവളുടെ ബാപ്പ ഇന്ന് എന്ത് പറയും സ്വന്തം മകളോട് എന്നുപോലും അറിയാതെ സങ്കടം കടിച്ചു പിടിച്ചു നിൽക്കുകയാണ് അവളുടെ മുന്നിൽ . ഒന്നും അറിയാത്ത പ്രായത്തിൽ ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ അനുസരിച്ചു ജീവിതം ഇല്ലാതെ ആക്കിയതാണ് അവൾ . ഇനി അയാളും അയാളുടെ ഭാര്യയും എത്ര കാലം ജീവിക്കും എന്നൊന്നും അയാൾക്ക്‌ അറിയില്ല പക്ഷെ അവർക്കു എന്തെങ്കിലും പറ്റിയാൽ തന്റെ മകളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഓർത്തപ്പോൾ ഒരു വ്യക്തത അയാൾക്കുണ്ടായില്ല . ആ സമയം തന്റെ മകൾ പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു
ഉപ്പ ഞങ്ങൾ പെൺകുട്ടികൾ പഠിപ്പ് കഴിയുമ്പോഴേക്കും നിങ്ങൾ വീട്ടുകാർ തീരുമാനിക്കും ഞങ്ങളുടെ വിവാഹം . ഇനി ഞങ്ങൾക്ക് പഠിക്കണോ വേറെ എന്തെങ്കിലും ആഗ്രഹമുണ്ടോ എന്നൊന്നും നിങ്ങൾ ചോദിക്കാറില്ല ഉടനെ ഞങ്ങളെ പിടിച്ചു കെട്ടിക്കും . ആ ജീവിതം നല്ലതാണെങ്കിലും ചീത്തതാണെങ്കിലും ഞങ്ങൾ തന്നെ അനുഭവിക്കണം ഈ ജീവിതകാലം മുഴുവനും അത് കൊണ്ട് ഇനി എങ്കിലും എല്ലാത്തിനും ഒരു മാറ്റം അനിവാര്യമാണ് ഇനി വരുന്ന തലമുറയിലെങ്കിലും എന്നെ പോലെ ഉള്ള റസിയമാർ ഉണ്ടാവാതെ ഇരിക്കട്ടെ  
          ആ വാക്കുകൾ തന്റെ മകളുടെ മാത്രമല്ല അനേകായിരം സ്ത്രീകളുടെ ശബ്ദമായിരുന്നു എന്ന് ആ പിതാവിന് തോന്നി
ആ പിതാവിന് തോന്നിയ തിരിച്ചറിവ്
ഈ സമൂഹത്തിനു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിക്കുകയും ചെയ്തു
       
                     ..... ശുഭം........

വടകര സാലറി

19/12/19=600-200=400  20/12/19=600-200=400 21/12/19=600-200=400 22/12/19=600-200=400 23/12/19=600-200=400 24/12/19=600-200=400 25/12/19=600-...